വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
    വീക്ഷാഗോപുരം—1996 | നവംബർ 1
    • 6. (എ) പാപത്തിലേക്കുള്ള മനുഷ്യവർഗത്തിന്റെ വീഴ്‌ചയ്‌ക്കുശേഷം ദൈവം ആശ്വാസപ്രദമായ എന്തു വാഗ്‌ദാനം നടത്തി? (ബി) ആശ്വാസത്തെക്കുറിച്ചു ലാമേക്ക്‌ എന്തു പ്രവചനം നടത്തി?

      6 മനുഷ്യ മത്സരം ഇളക്കിവിട്ടവനെതിരെ ന്യായവിധി ഉച്ചരിച്ചപ്പോൾ, യഹോവ ‘ആശ്വാസം നല്‌കുന്ന ദൈവ’മാണെന്നു തെളിഞ്ഞു. (റോമർ 15:6) ആദാമിന്റെ മത്സരത്തിന്റെ വിപത്‌കരമായ ഫലങ്ങളിൽനിന്ന്‌ അവസാനം ആദാമിന്റെ സന്തതികളെ മോചിപ്പിക്കുന്ന ഒരു “സന്തതി”യെ അയയ്‌ക്കുമെന്നു വാഗ്‌ദാനം ചെയ്‌തുകൊണ്ടായിരുന്നു അവൻ അങ്ങനെ ചെയ്‌തത്‌. (ഉല്‌പത്തി 3:15) കാലക്രമത്തിൽ, ദൈവം ഈ മോചനത്തിന്റെ പൂർവ ദർശനങ്ങൾ നൽകുകയുമുണ്ടായി. ഉദാഹരണത്തിന്‌, ആദാമിന്റെ പുത്രനായ ശേത്തിലൂടെ അവന്റെ ഒരു അകന്ന പിൻഗാമിയായ ലാമേക്കിന്റെ പുത്രൻ എന്തു ചെയ്യുമെന്നതു സംബന്ധിച്ചു പ്രവചിക്കാൻ അവൻ ലാമേക്കിനെ നിശ്വസ്‌തനാക്കി: “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്‌നത്തിലും ഇവൻ നമ്മെ ആശ്വസിപ്പി”ക്കും. (ഉല്‌പത്തി 5:29) ഈ വാഗ്‌ദത്തത്തിനു ചേർച്ചയിൽ, കുട്ടിക്കു നോഹ എന്നു പേരിട്ടു, “വിശ്രമം” അഥവാ “ആശ്വാസം” എന്നാണ്‌ അതിനർഥമെന്നു മനസ്സിലാക്കാവുന്നതാണ്‌.

  • ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
    വീക്ഷാഗോപുരം—1996 | നവംബർ 1
    • 8 ആ ദുഷ്ടലോകത്തെ ഒരു ആഗോള പ്രളയത്തിലൂടെ നശിപ്പിക്കാൻ യഹോവ ഉദ്ദേശിച്ചു, എന്നാൽ ജീവൻ സംരക്ഷിക്കുന്നതിന്‌ അവൻ നോഹയെക്കൊണ്ട്‌ ആദ്യംതന്നെ ഒരു പെട്ടകം പണിയിച്ചു. അങ്ങനെ, മനുഷ്യവർഗവും മൃഗവർഗങ്ങളും രക്ഷിക്കപ്പെട്ടു. നോഹയും കുടുംബവും പ്രളയത്തിനുശേഷം പെട്ടകത്തിൽനിന്നു പുറത്തേക്ക്‌, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക്‌, വന്നപ്പോൾ അവർക്ക്‌ എത്ര ആശ്വാസം തോന്നിയിരിക്കണം! നിലത്തിന്മേലുള്ള ശാപം നീങ്ങി കൃഷികാര്യങ്ങൾ മുമ്പത്തെക്കാളേറെ എളുപ്പമായിത്തീർന്നത്‌ എത്ര ആശ്വാസപ്രദമായിരുന്നു! നിശ്ചയമായും, ലാമേക്കിന്റെ പ്രവചനം സത്യമെന്നു തെളിഞ്ഞു, നോഹ തന്റെ പേരിന്റെ അർഥത്തിനൊത്തു ജീവിക്കുകയും ചെയ്‌തു. (ഉല്‌പത്തി 8:21) ദൈവത്തിന്റെ ഒരു വിശ്വസ്‌ത ദാസൻ എന്നനിലയിൽ, മനുഷ്യവർഗത്തിന്‌ ഒരളവോളം “ആശ്വാസം” കൈവരുത്തുന്നതിൽ നോഹ ഒരു മാധ്യമമായി വർത്തിച്ചു. എന്നിരുന്നാലും, സാത്താന്റെയും അവന്റെ ഭൂതദൂതന്മാരുടെയും ദുഷ്ടസ്വാധീനം പ്രളയത്തോടെ അവസാനിച്ചില്ല. മനുഷ്യവർഗം പാപത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ഭാരത്താൽ ഞരക്കം തുടരുകയാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക