-
ദൈവത്തിന്റെ നൻമയുടെ അത്ഭുതകരമായ വ്യാപ്തിവീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
എന്നിരുന്നാലും, ഏകസത്യദൈവത്തിന്റെ ആരാധകരായിരിക്കുന്ന തങ്ങളുടെ പദവിയെ അവർ എല്ലായ്പ്പോഴും വിലമതിച്ചില്ലെന്നുള്ളത് സന്തോഷം കെടുത്തിക്കളയുന്നു. ഒടുവിൽ, ഇസ്രായേല്യർ മൊത്തത്തിൽ അവിശ്വസ്തരായിത്തീരുകയും ക്രി.മു. 607-ൽ അവർ ബാബിലോനിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോകപ്പെടാൻ യഹോവ അനുവദിക്കുകയും ചെയ്തു. ദൈവം മോശയോടു പറഞ്ഞിരുന്നതുപോലെ, അവന്റെ നൻമ നിമിത്തംതന്നെ “അവൻ യാതൊരു പ്രകാരത്തിലും ശിക്ഷയിൽനിന്ന് ഒഴിവുകൊടുക്കുകയില്ല.”—പുറപ്പാട് 34:7.
-
-
ദൈവത്തിന്റെ നൻമയുടെ അത്ഭുതകരമായ വ്യാപ്തിവീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
ഒടുവിൽ, നാം ദൈവത്തിന്റെ നൻമ വെറുതെ കിട്ടുമെന്ന് സങ്കൽപ്പിക്കരുത്. യഹോവ പാപികളോടു ക്ഷമിക്കുന്നുവെന്നത് സത്യംതന്നെ. “എന്റെ യൗവനത്തിലെ പാപങ്ങളും എന്റെ എതിർപ്പുകളും ഓർക്കരുതേ. നിന്റെ സ്നേഹദയക്കൊത്തവണ്ണം നീതന്നെ എന്നെ ഓർക്കേണമേ, യഹോവേ നിന്റെ നൻമയ്ക്കുവേണ്ടിത്തന്നെ” എന്നു പ്രാർത്ഥിച്ചപ്പോൾ ദാവീദുരാജാവിനു അനുകൂലമായ ഉത്തരം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. (സങ്കീർത്തനം 25:7) ആത്മവിശ്വാസത്തോടെ ദൈവത്തിന്റെ ക്ഷമ പ്രതീക്ഷിച്ചുകൊണ്ട് പാപം ചെയ്യാൻ നമുക്കു നമ്മേത്തന്നെ അനുവദിക്കാമെന്ന് അതിനർത്ഥമുണ്ടോ? യാതൊരു പ്രകാരത്തിലുമില്ല. ദൈവത്തിന്റെ നൻമയുടെ അർത്ഥം അനുതാപമില്ലാത്ത പാപികൾക്ക് “യാതൊരു പ്രകാരത്തിലും അവൻ ശിക്ഷയിൽനിന്ന് ഒഴിവുകൊടുക്കുകയില്ല” എന്നാണെന്നോർക്കുക.
-