-
ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുകവീക്ഷാഗോപുരം—1999 | സെപ്റ്റംബർ 15
-
-
സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ ഉദ്ദേശ്യം അതിന്റെ പ്രാരംഭ വാക്കുകളിൽ വിശദീകരിച്ചിരിക്കുന്നു: “യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും [“ശിക്ഷണവും,” NW] പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്കു [“അനുഭവജ്ഞാനം ഇല്ലാത്തവന്,” NW] സൂക്ഷ്മബുദ്ധിയും ബാലന്നു [“യുവാവിന്,” NW] പരിജ്ഞാനവും വകതിരിവും നല്കുവാനും . . . അവ ഉതകുന്നു.”—സദൃശവാക്യങ്ങൾ 1:1-6.
-
-
ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുകവീക്ഷാഗോപുരം—1999 | സെപ്റ്റംബർ 15
-
-
സൂക്ഷ്മ ബുദ്ധിയുള്ളവർ വിവേകമതികളാണ്, എളുപ്പം വഞ്ചിക്കപ്പെടുന്നവരല്ല. (സദൃശവാക്യങ്ങൾ 14:15) തിന്മ മുൻകൂട്ടി കാണാനും അതിനെ നേരിടാൻ ഒരുങ്ങിയിരിക്കാനും അവർക്കു കഴിയും. ജീവിതത്തിൽ ഉദ്ദേശ്യപൂർവകമായ മാർഗനിർദേശം നൽകുന്ന ആരോഗ്യാവഹമായ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്താൻ അതു നമ്മെ പ്രാപ്തരാക്കുന്നു. ബൈബിൾ സദൃശവാക്യങ്ങളുടെ പഠനം തീർച്ചയായും പ്രതിഫലദായകമാണ്. കാരണം, നാം ജ്ഞാനം സമ്പാദിക്കാനും ശിക്ഷണം സ്വീകരിക്കാനും വേണ്ടിയാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. സദൃശവാക്യങ്ങൾക്കു ശ്രദ്ധ നൽകുന്ന “അനുഭവജ്ഞാനം ഇല്ലാത്ത” ആളുകൾ പോലും സൂക്ഷ്മബുദ്ധി പ്രാപിക്കും. ‘യുവാവ്’ അറിവും ചിന്താപ്രാപ്തിയും നേടും.
-