വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വടക്കുനിന്നുള്ള ഒരു ആക്രമണം
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2020 | ഏപ്രിൽ
    • 14. യോവേൽ 2:28, 29 എപ്പോഴാണു നിറവേറിയത്‌?

      14 നാശത്തെക്കുറിച്ച്‌ പ്രവചിച്ചതിനു ശേഷം യോവേൽ ഇപ്പോൾ സന്തോഷകരമായ ചില കാര്യങ്ങൾ പറയുന്നു. ദേശം വീണ്ടും ധാരാളം വിളവ്‌ തരും എന്നതാണ്‌ അതിലൊന്ന്‌. (യോവേ. 2:23-26) കുറെ കാലം കഴിഞ്ഞ്‌ ആത്മീയാഹാരം സമൃദ്ധമായി ലഭിക്കാൻ തുടങ്ങുന്നതിനെക്കുറിച്ചും യോവേൽ പ്രവചനത്തിൽ കാണാം. അതെക്കുറിച്ച്‌ യഹോവ പറയുന്നു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും, . . . അന്ന്‌ എന്റെ ദാസീദാസന്മാരുടെ മേൽപോലും ഞാൻ എന്റെ ആത്മാവിനെ പകരും.” (യോവേ. 2:28, 29) ഇസ്രായേല്യർ ബാബിലോണിൽനിന്ന്‌ സ്വദേശത്ത്‌ മടങ്ങിയെത്തിയ ഉടനെ യഹോവ തന്റെ ആത്മാവിനെ പകർന്നില്ല. പകരം, നൂറ്റാണ്ടുകൾ കഴിഞ്ഞ്‌, എ.ഡി. 33-ലെ പെന്തിക്കോസ്‌തിലാണ്‌ ഇതു സംഭവിച്ചത്‌. അതു നമുക്ക്‌ എങ്ങനെ അറിയാം?

      15. പ്രവൃത്തികൾ 2:16, 17-ൽ കാണുന്നതുപോലെ, യോവേൽ 2:28 ഉദ്ധരിച്ചപ്പോൾ പത്രോസ്‌ എന്തു മാറ്റം വരുത്തി, അത്‌ എന്തു സൂചിപ്പിച്ചു?

      15 ആ ദിവസം അത്ഭുതകരമായ ഒരു സംഭവമുണ്ടായി. ദൈവപ്രചോദിതനായി, അപ്പോസ്‌തലനായ പത്രോസ്‌ യോവേൽ 2:28, 29-നെ ആ സംഭവവുമായി ബന്ധപ്പെടുത്തി. അന്നേ ദിവസം രാവിലെ ഏകദേശം ഒൻപതു മണിയായപ്പോൾ, ചിലർക്ക്‌ അത്ഭുതകരമായ വിധത്തിൽ പരിശുദ്ധാത്മാവിനെ പകർന്ന്‌ കിട്ടി. അതു ലഭിച്ചവർ വ്യത്യസ്‌തഭാഷകളിൽ “ദൈവത്തിന്റെ മഹാകാര്യങ്ങൾ” സംസാരിക്കാൻ തുടങ്ങി. (പ്രവൃ. 2:11) ആ സാഹചര്യത്തിൽ പത്രോസ്‌ യോവേൽ പ്രവചനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചു. ദൈവാത്മാവിനാൽ പ്രചോദിതനായി, ആ ഭാഗത്തെ ചില വാക്കുകൾക്കു പകരം വേറെ ചില വാക്കുകളാണു പത്രോസ്‌ ഉപയോഗിച്ചത്‌. അദ്ദേഹം വരുത്തിയ മാറ്റം നിങ്ങൾ ശ്രദ്ധിച്ചോ? (പ്രവൃത്തികൾ 2:16, 17 വായിക്കുക.) “അതിനു ശേഷം” എന്നു പറഞ്ഞ്‌ തുടങ്ങുന്നതിനു പകരം പത്രോസ്‌ ഇങ്ങനെയാണു പറഞ്ഞത്‌: “അവസാനകാലത്ത്‌” “എല്ലാ തരം ആളുകളുടെ മേലും” ദൈവാത്മാവ്‌ പകരപ്പെടും. ഇവിടെ ജൂതവ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചാണു പത്രോസ്‌ പറയുന്നത്‌. യോവേൽ 2:28, 29-ലെ പ്രവചനം കുറെ കാലം കഴിഞ്ഞാണു നിറവേറിയതെന്ന്‌ ഇതു സൂചിപ്പിക്കുന്നു.

      16. ഒന്നാം നൂറ്റാണ്ടിലെയും ഇക്കാലത്തെയും പ്രസംഗപ്രവർത്തനത്തിന്റെ മേൽ പരിശുദ്ധാത്മാവിന്റെ സ്വാധീനം എന്താണ്‌?

      16 ഒന്നാം നൂറ്റാണ്ടിൽ ദൈവം തന്റെ ആത്മാവിനെ ക്രിസ്‌ത്യാനികളുടെ മേൽ പകർന്നതിനു ശേഷം അവർ വിപുലമായ വിധത്തിൽ പ്രസംഗപ്രവർത്തനം തുടങ്ങി. ഏകദേശം എ.ഡി. 61-ൽ പൗലോസ്‌ കൊലോസ്യർക്കുള്ള കത്ത്‌ എഴുതിയ സമയമായപ്പോഴേക്കും സന്തോഷവാർത്ത “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും” എത്തിയെന്നു പൗലോസിനു പറയാൻ കഴിഞ്ഞു. (കൊലോ. 1:23) പൗലോസിനും മറ്റുള്ളവർക്കും എത്തിപ്പെടാൻ കഴിയുന്ന ലോകത്തിന്റെ ഭാഗങ്ങളെയാണ്‌ ‘എല്ലാ സൃഷ്ടികളും’ എന്നതുകൊണ്ട്‌ പൗലോസ്‌ ഉദ്ദേശിച്ചത്‌. ഇക്കാലത്ത്‌, യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പ്രസംഗപ്രവർത്തനം മുമ്പെന്നത്തെക്കാളും വ്യാപിച്ചിരിക്കുന്നു. അതെ, സന്തോഷവാർത്ത “ഭൂമിയുടെ അറ്റംവരെ” എത്തിയിരിക്കുന്നു.—പ്രവൃ. 13:47; “ഞാൻ . . . എന്റെ ആത്മാവിനെ പകരും” എന്ന ചതുരം കാണുക.

      “ഞാൻ . . . എന്റെ ആത്മാവിനെ പകരും”

      എ.ഡി. 33-ലെ പെന്തിക്കോസ്‌ത്‌ ദിവസം, ഏകദേശം 3,000 സ്‌ത്രീപുരുഷന്മാർ സ്‌നാനമേറ്റ്‌ യേശുക്രിസ്‌തുവിന്റെ ശിഷ്യരായി. അവർ ഉടനെതന്നെ യേശുവിനെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കാൻ തുടങ്ങി. യഹോവ അവരുടെ തീക്ഷ്‌ണതയോടെയുള്ള പ്രവർത്തനത്തെ അനുഗ്രഹിച്ചോ? തീർച്ചയായും! ‘ആയിരങ്ങൾ’ ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീർന്നു.—പ്രവൃ. 2:41; 21:20.

      എത്ര ആയിരങ്ങൾ ശിഷ്യരായിത്തീർന്നു? കൃത്യമായ എണ്ണം ബൈബിൾ പറയുന്നില്ല. എന്നാൽ, ഒന്നാം നൂറ്റാണ്ട്‌ അവസാനിക്കാറായപ്പോഴും വിശ്വാസികളുടെ എണ്ണം 1,44,000-ത്തിലും വളരെ കുറവായിരുന്നിരിക്കണം. സ്വർഗീയരാജ്യത്തിന്‌ അവകാശികളായിട്ടാണ്‌ യഹോവ അക്കാലത്ത്‌ സ്‌ത്രീകളെയും പുരുഷന്മാരെയും തിരഞ്ഞെടുത്തിരുന്നത്‌. എന്നാൽ, അഭിഷിക്തരിൽ ഭൂരിഭാഗം പേരെയും 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ്‌ തിരഞ്ഞെടുത്തത്‌. എങ്കിലും ഒന്നാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ വളർച്ച, ആ ആദ്യകാല ശിഷ്യന്മാരുടെ മേൽ യഹോവ തന്റെ ആത്മാവിനെ പകർന്നതിന്റെ തെളിവാണ്‌.—പ്രവൃ. 2:16-18.

      യഹോവ ഇക്കാലത്തെ തന്റെ ദാസന്മാരുടെ മേൽ തന്റെ ആത്മാവിനെ പകർന്നിട്ടുണ്ടെന്നുള്ളതിനു തെളിവുണ്ടോ? ഉണ്ട്‌. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക: ലഭ്യമായ വിവരങ്ങൾവെച്ച്‌ 1919-ൽ ലോകത്തെല്ലാംകൂടി ഏതാണ്ട്‌ 6,000-ത്തിൽ താഴെ പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവ പ്രസംഗപ്രവർത്തനത്തെ അനുഗ്രഹിച്ചു. 1983 മുതൽ ഓരോ വർഷവും 1,44,000-ത്തിലധികം പേരാണു സ്‌നാനപ്പെടുന്നത്‌! “ഞാൻ . . . എന്റെ ആത്മാവിനെ പകരും” എന്നു തന്റെ ദാസരെക്കുറിച്ച്‌ നടത്തിയ പ്രവചനം യഹോവ നിറവേറ്റുന്നതിന്റെ തെളിവല്ലേ ഇത്‌?—യോവേ. 2:28, 29.

  • വടക്കുനിന്നുള്ള ഒരു ആക്രമണം
    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌)—2020 | ഏപ്രിൽ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക