-
ബൈബിൾ പുസ്തക നമ്പർ 37—ഹഗ്ഗായി‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
10. തങ്ങൾ പണിയുന്ന ആലയത്തെസംബന്ധിച്ചു ചില യഹൂദൻമാർ എങ്ങനെ വിചാരിക്കുന്നു, എന്നാൽ യഹോവ എന്തു വാഗ്ദത്തംചെയ്യുന്നു?
10 രണ്ടാം സന്ദേശം (2:1-9). നിർമാണപ്രവർത്തനം പുനരുജ്ജീവിപ്പിക്കപ്പെട്ട ശേഷം ഒരു മാസത്തിൽ കുറഞ്ഞ കാലം കടന്നുപോകുന്നു, ഹഗ്ഗായി തന്റെ രണ്ടാമത്തെ നിശ്വസ്തസന്ദേശം കൊടുക്കുന്നു. ഇതു സെരുബ്ബാബേലിനെയും യോശുവയെയും ജനത്തിൽ ശേഷിച്ചവരെയുമാണു സംബോധന ചെയ്യുന്നത്. പ്രസ്പഷ്ടമായി, പ്രവാസത്തിൽനിന്നു മടങ്ങിവന്നവരും ശലോമോന്റെ മുൻ ആലയം കണ്ടിരുന്നവരുമായ യഹൂദൻമാരിൽ ചിലർ താരതമ്യത്തിൽ ഈ ആലയം ഒന്നുമില്ലെന്നു വിചാരിച്ചു. എന്നാൽ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എന്താണ്? ‘ശക്തരായിരുന്നു വേല ചെയ്യുക, എന്തെന്നാൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ട്.’ (2:4, NW) യഹോവ അവരുമായുളള തന്റെ ഉടമ്പടി അവരെ ഓർമിപ്പിക്കുന്നു. ഭയപ്പെടരുതെന്ന് അവൻ അവരോടു പറയുന്നു. താൻ സകല ജനതകളെയും ഇളക്കുമെന്നും അവരുടെ അഭികാമ്യർ വരുമെന്നും തന്റെ ആലയത്തെ താൻ മഹത്ത്വംകൊണ്ടു നിറയ്ക്കുമെന്നുമുളള വാഗ്ദത്തത്താൽ അവൻ അവരെ ശക്തീകരിക്കുന്നു. ഈ പിൽക്കാല ആലയത്തിന്റെ മഹത്ത്വം മുമ്പത്തേതിനെക്കാൾ വലുതുപോലുമായിരിക്കും, ഈ സ്ഥലത്ത് അവൻ സമാധാനം നൽകും.
-
-
ബൈബിൾ പുസ്തക നമ്പർ 37—ഹഗ്ഗായി‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
16. ഹഗ്ഗായിയുടെ പ്രവചനത്തിനു രാജ്യപ്രത്യാശയോട് എന്തു ബന്ധമുണ്ട്, അത് ഇന്നു നമ്മെ ഏതു സേവനത്തിന് ഉത്തേജിപ്പിക്കണം?
16 യഹോവ ‘ആകാശത്തെയും ഭൂമിയെയും ഇളക്കും’ എന്ന പ്രവചനം സംബന്ധിച്ചെന്ത്? അപ്പോസ്തലനായ പൗലൊസ് ഹഗ്ഗായി 2:6-ന്റെ പ്രയുക്തി ഈ വാക്കുകളിൽ കാണിച്ചുതരുന്നു: ‘ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തംചെയ്തു. “ഇനി ഒരിക്കൽ” എന്നത് ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുളളതിന്നു മാററം വരും എന്നു സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുളളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.’ (എബ്രാ. 12:26-29) ഇളക്കൽ “രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടു”ന്നതിനും “ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയു”ന്നതിനുമാണെന്നു ഹഗ്ഗായി പ്രകടമാക്കുന്നു. (ഹഗ്ഗാ. 2:21, 22) പ്രവചനം ഉദ്ധരിക്കുമ്പോൾ വിപരീതതാരതമ്യം ചെയ്തുകൊണ്ടു പൗലൊസ് “ഇളകാത്ത” ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നു. ഈ രാജ്യപ്രത്യാശയെ ധ്യാനിച്ചുകൊണ്ടു നമുക്കു ‘ശക്തരായി വേലചെയ്യാം,’ ദൈവത്തിനു വിശുദ്ധസേവനം അർപ്പിച്ചുകൊണ്ടുതന്നെ. ഭൂമിയിലെ ജനതകളെ യഹോവ മറിച്ചിടുന്നതിനുമുമ്പു വിലയേറിയ ചിലർ ഉത്തേജിപ്പിക്കപ്പെടേണ്ടതാണെന്നും അവർ ജനതകളിൽനിന്ന് അതിജീവനത്തിനുവേണ്ടി വരേണ്ടതാണെന്നും നമുക്കു ഗൗനിക്കാം: “ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—2:4, 7.
-