-
നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?വീക്ഷാഗോപുരം—1993 | സെപ്റ്റംബർ 15
-
-
അപ്പോൾ, യേശുവിനോട് അന്വേഷണം നടത്തിയ ആൾ: “എന്റെ കൂട്ടുകാരൻ (അയൽക്കാരൻ, NW) ആർ” എന്നു ചോദിച്ചു. നേരിട്ടു മറുപടി നൽകുന്നതിനു പകരം യേശു, അപഹരിക്കപ്പെട്ട്, അടിയേററ്, അർധപ്രാണനായി ഉപേക്ഷിക്കപ്പെട്ട ഒരു യഹൂദന്റെ ദൃഷ്ടാന്ത കഥ പറഞ്ഞു. രണ്ടു യഹൂദൻമാർ ആ വഴി വന്നു—ആദ്യം ഒരു പുരോഹിതനും പിന്നെ ഒരു ലേവ്യനും. അവർ ഇരുവരും തങ്ങളുടെ സഹയഹൂദന്റെ അവസ്ഥ കണ്ടുവെങ്കിലും അയാൾക്ക് ഒരു സഹായവും ചെയ്തില്ല. അടുത്തതായി ഒരു ശമര്യാക്കാരൻ വന്നു. കനിവു തോന്നി അയാൾ പരിക്കേററ യഹൂദന്റെ മുറിവുകൾ വെച്ചുകെട്ടി അയാളെ ഒരു വഴിയമ്പലത്തിലേക്കു കൊണ്ടുപോകുകയും അയാളുടെ കൂടുതലായ പരിരക്ഷക്കുവേണ്ടി പണം നൽകുകയും ചെയ്തു.
യേശു അന്വേഷിയോട്: “കള്ളൻമാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?” എന്നു ചോദിച്ചു. അതു ദയാലുവായ ശമര്യാക്കാരനായിരുന്നെന്നു വ്യക്തമാണ്. അങ്ങനെ, യഥാർഥ അയൽസ്നേഹം വംശീയ അതിർവരമ്പുകൾക്കതീതമായി പോകുന്നുവെന്നു യേശു പ്രകടമാക്കി.—ലൂക്കൊസ് 10:29-37.
-
-
അയൽസ്നേഹം സാധ്യമാണ്വീക്ഷാഗോപുരം—1993 | സെപ്റ്റംബർ 15
-
-
യേശുവിന്റെ നല്ല ദൃഷ്ടാന്തം
ഒന്നാം നൂററാണ്ടിലെ യഹൂദർക്ക്, യഹൂദ്യക്കും ഗലീലക്കും ഇടയിലുള്ള ഒരു പ്രദേശത്തു വസിച്ചിരുന്ന ഒരു ജനമായ ശമര്യാക്കാർക്കെതിരെ ശക്തമായ വികാരങ്ങൾ ഉണ്ടായിരുന്നു. ഒരവസരത്തിൽ യഹൂദരായ എതിരാളികൾ അവജ്ഞയോടെ: “നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ” എന്നു യേശുവിനോടു ചോദിച്ചു. (യോഹന്നാൻ 8:48) ചില യഹൂദർ ശമര്യാക്കാരെ സിന്നഗോഗുകളിൽവെച്ചു പരസ്യമായി ശപിക്കുകയും ശമര്യാക്കാർക്കു നിത്യജീവൻ കൊടുക്കരുതെന്നു പ്രാർഥിക്കുകയും ചെയ്യത്തക്കവണ്ണം പോലും ശമര്യാ-വിരുദ്ധ വികാരങ്ങൾ അത്ര ശക്തമായിരുന്നു.
സംശയലേശമെന്യേ, അഗാധസ്ഥിതമായ ഈ വിദ്വേഷത്തെക്കുറിച്ചുള്ള അറിവാണു കവർച്ചക്കാരുടെ പ്രഹരമേററ യഹൂദനെ പരിരക്ഷിച്ചുകൊണ്ടു യഥാർഥ അയൽക്കാരനെന്നു സ്വയം തെളിയിച്ച ശമര്യാക്കാരന്റെ ദൃഷ്ടാന്തം നൽകാൻ യേശുവിനെ പ്രേരിപ്പിച്ചത്. മോശയുടെ ന്യായപ്രമാണം സംബന്ധിച്ചു വിശാരദനായിരുന്ന യഹൂദമനുഷ്യൻ “എന്റെ കൂട്ടുകാരൻ (അയൽക്കാരൻ, NW) ആർ” എന്നു ചോദിച്ചപ്പോൾ യേശുവിന് എങ്ങനെ ഉത്തരം പറയാമായിരുന്നു? (ലൂക്കൊസ് 10:29) കൊള്ളാം, ‘നിന്റെ അയൽക്കാരിൽ സഹയഹൂദൻ മാത്രമല്ല, മററു മനുഷ്യരും, ഒരു ശമര്യാക്കാരൻ പോലും ഉൾപ്പെടുന്നു’ എന്നു പറഞ്ഞുകൊണ്ടു യേശുവിനു നേരിട്ടു മറുപടി നൽകാമായിരുന്നു. എന്നാൽ അതു സ്വീകരിക്കുക പ്രയാസമെന്നു യഹൂദർ കണ്ടെത്തുമായിരുന്നു. അതുകൊണ്ട്, അവിടുന്ന് ഒരു ശമര്യാക്കാരന്റെ കാരുണ്യം ലഭിച്ച ഒരു യഹൂദനെക്കുറിച്ചുള്ള ദൃഷ്ടാന്തം വിവരിച്ചു. അങ്ങനെ യഥാർഥ അയൽസ്നേഹം യഹൂദേതരിലേക്കും വ്യാപിക്കുമെന്നു നിഗമനം ചെയ്യാൻ യേശു യഹൂദ ശ്രോതാക്കളെ സഹായിച്ചു.
-