-
“അവൻ മരിച്ചെങ്കിലും ഇന്നും സംസാരിക്കുന്നു”വീക്ഷാഗോപുരം—2013 | ജനുവരി 1
-
-
മാനവരാശിയുടെ ആരംഭദശയിലാണ് ഹാബേൽ ജനിച്ചത്. ‘ലോകസ്ഥാപനത്തിൽ’ ജീവിച്ചിരുന്നവൻ എന്ന് യേശു ഹാബേലിനെക്കുറിച്ച് പരാമർശിച്ചു. (ലൂക്കോസ് 11:50, 51) പാപത്തിൽനിന്ന് വീണ്ടെടുക്കാവുന്ന മനുഷ്യവർഗലോകത്തെയായിരിക്കണം യേശു ഇവിടെ അർഥമാക്കിയത്. ചരിത്രത്തിലെ നാലാമത്തെ മനുഷ്യനായിരുന്നു ഹാബേൽ. എങ്കിലും വീണ്ടെടുക്കാൻ യോഗ്യനായി ദൈവം കണ്ട ആദ്യമനുഷ്യൻ അവനായിരിക്കണം.a വളർന്നുവരവെ, ദുഷിപ്പിക്കുന്ന സ്വാധീനങ്ങളായിരുന്നു അവനു ചുറ്റും എന്ന് വ്യക്തം.
-
-
“അവൻ മരിച്ചെങ്കിലും ഇന്നും സംസാരിക്കുന്നു”വീക്ഷാഗോപുരം—2013 | ജനുവരി 1
-
-
a ‘ലോകസ്ഥാപനം’ എന്ന പദപ്രയോഗത്തിൽ അന്തർലീനമായിരിക്കുന്നത് വിത്ത് എറിയുക എന്ന ആശയമാണ്. അതുകൊണ്ടുതന്നെ അത് പ്രത്യുത്‌പാദനത്തെ, ആദ്യമനുഷ്യസന്താനത്തെ ഉളവാക്കിയതിനെ കുറിക്കുന്നു. മനുഷ്യകുലത്തിലെ ആദ്യസന്താനം കയീൻ ആയിരുന്നല്ലോ? എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് ഹാബേലിനെ യേശു ‘ലോകസ്ഥാപനവുമായി’ ബന്ധപ്പെടുത്തിയത്? യഹോവയാംദൈവത്തിന് എതിരെയുള്ള മനഃപൂർവമത്സരമായിരുന്നു കയീന്റെ തീരുമാനങ്ങളിലും പ്രവൃത്തികളിലും വെളിവായത്. അതുകൊണ്ട് അവന്റെ മാതാപിതാക്കളെപ്പോലെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ല എന്ന് ന്യായമായും നമുക്കു നിഗമനം ചെയ്യാം.
-