-
യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻവീക്ഷാഗോപുരം—2006 | ജനുവരി 15
-
-
“ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്ന്” എന്നു സഹ ഭരണാധിപന്മാരോടു പറഞ്ഞപ്പോൾ കയ്യഫാവിന്റെ ദുഷ്ടത വെളിച്ചത്തായി. വിവരണം ഇപ്രകാരം തുടരുന്നു: “അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിന്നു വേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ. അന്നുമുതൽ അവർ അവനെ [യേശുവിനെ] കൊല്ലുവാൻ ആലോചിച്ചു.”—യോഹന്നാൻ 11:49-53.
താൻ പറഞ്ഞതിന്റെ മുഴു അർഥവും കയ്യഫാവ് ഗ്രഹിച്ചിരുന്നില്ല. മഹാപുരോഹിതന്റെ സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ അവൻ യഥാർഥത്തിൽ ഒരു പ്രവചനം ഉച്ചരിക്കുകയായിരുന്നു.b യേശുവിന്റെ മരണം പ്രയോജനപ്രദം ആയിരിക്കുമായിരുന്നു. എന്നാൽ അത് യഹൂദന്മാർക്കുമാത്രം ആയിരിക്കുമായിരുന്നില്ല. അവന്റെ മറുവിലയാഗം, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മുഴു മനുഷ്യവർഗത്തെയും മോചിപ്പിക്കാനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുമായിരുന്നു.
-
-
യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻവീക്ഷാഗോപുരം—2006 | ജനുവരി 15
-
-
b ഇസ്രായേല്യരെക്കുറിച്ചു നേരായ പ്രവചനങ്ങൾ നടത്താൻ മുമ്പു യഹോവ ദുഷ്ടനായ ബിലെയാമിനെ ഉപയോഗിച്ചു.—സംഖ്യാപുസ്‌തകം 23:1–24:24.
-