-
ശ്രേഷ്ഠാധികാരങ്ങളുടെ പങ്ക്വീക്ഷാഗോപുരം—1991 | ജൂൺ 1
-
-
സത്യക്രിസ്ത്യാനികൾ ‘അധികാരങ്ങളോട് എതിർക്കു’ന്നില്ല
3, 4. (എ) വിപ്ലവത്തെ പ്രോൽസാഹിപ്പിക്കുന്ന നാമധേയക്രിസ്ത്യാനികൾ ഏതു തത്വങ്ങളെ ലംഘിക്കുന്നു? (ബി) യഹോവയുടെ സാക്ഷികളെസംബന്ധിച്ച് ഒരു വ്യക്തി എന്തു കണ്ടുപിടിച്ചു?
3 ഒന്നാം നൂററാണ്ടിൽ, തന്റെ അനുഗാമികളെ സംബന്ധിച്ച് “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:14) വിപ്ലവത്തെ പ്രോൽസാഹിപ്പിക്കുന്ന ഏതു നാമധേയക്രിസ്ത്യാനിയും വളരെയധികമായി ലോകത്തിന്റെ ഭാഗമാണ്. അയാൾ യേശുവിന്റെ ഒരു അനുഗാമിയല്ല; അയാൾ “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെടുന്നു”മില്ല. (റോമർ 13:1) അയാൾ “അധികാരത്തോട് എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തിനെതിരായ ഒരു നില സ്വീകരിച്ചിരിക്കുന്നു; അതിനെതിരായ നില സ്വീകരിച്ചിരിക്കുന്നവർ ന്യായവിധി പ്രാപിക്കും” എന്ന അപ്പോസ്തലന്റെ മുന്നറിയിപ്പ് അനുസരിക്കുന്നത് നല്ലതാണ്.—റോമർ 13:2.
4 ക്രൈസ്തവലോകത്തിലെ അനേകരിൽനിന്ന് വ്യത്യസ്തമായി, യഹോവയുടെ സാക്ഷികൾക്ക് സായുധ അക്രമവുമായി ഇടപാടുകളില്ല. യൂറോപ്പിലെ ഒരു മനുഷ്യൻ ഇതു കണ്ടുപിടിച്ചു. അയാൾ ഇങ്ങനെ എഴുതി: “മതവും രാഷ്ട്രീയവുംകൂടെ ഉളവാക്കിയിരിക്കുന്നതു കണ്ടതിനാൽ സ്ഥാപിതസാമൂഹികക്രമത്തെ തകിടംമറിക്കാൻ ഞാൻ അർപ്പിതനായി. ഞാൻ ഒരു കൂട്ടം ഭീകരപ്രവർത്തകരോടു ചേർന്ന് സകലതരം ആയുധങ്ങളും കൈകാര്യംചെയ്യാനുള്ള പരിശീലനം നേടി. ഞാൻ അനേകം സായുധകൊള്ളകളിൽ പങ്കെടുത്തു. എന്റെ ജീവൻ നിരന്തരം അപകടത്തിലായിരുന്നു. കാലം കഴിഞ്ഞതോടെ ഞങ്ങൾ പരാജയപ്പെടുന്ന ഒരു യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് തെളിഞ്ഞു. ഞാൻ ജീവിതത്തിൽ തികഞ്ഞ നിരാശപിടിപെട്ട ഭഗ്നാശനായ ഒരു മനുഷ്യനായിരുന്നു. അങ്ങനെയിരിക്കെ, ഒരു സാക്ഷി ഞങ്ങളുടെ വാതിൽക്കൽ മുട്ടി. അവർ ദൈവരാജ്യത്തെക്കുറിച്ച് എന്നോടു പറഞ്ഞു. ഇത് സമയനഷ്ടമാണെന്ന് ശഠിച്ചുകൊണ്ട് എന്റെ ഭാര്യ ശ്രദ്ധിക്കട്ടെയെന്ന് ഞാൻ നിർദ്ദേശിച്ചു. അവൾ ശ്രദ്ധിച്ചു. ഒരു ഭവനബൈബിളദ്ധ്യയനം തുടങ്ങി. ഒടുവിൽ, അദ്ധ്യയനത്തിൽ സംബന്ധിക്കാമെന്ന് ഞാൻ സമ്മതിച്ചു. മനുഷ്യവർഗ്ഗത്തെ തിൻമയിലേക്കു തള്ളിവിടുന്ന ശക്തിയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ എനിക്കനുഭവപ്പെട്ട ആശ്വാസം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ഭുതകരമായ രാജ്യവാഗ്ദത്തം എനിക്ക് നിലനിൽക്കുന്ന പ്രത്യാശയും ജീവിതത്തിൽ ഒരു ഉദ്ദേശ്യവും നൽകിയിരിക്കുന്നു.”
5. ക്രിസ്ത്യാനികൾ സമാധാനപൂർവം ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, ഇത് എന്നുവരെ സത്യമായിരിക്കും?
5 ക്രിസ്ത്യാനികൾ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥാനപതികൾ അഥവാ സന്ദേശവാഹകരാണ്. (യെശയ്യാവ് 61:1, 2; 2 കൊരിന്ത്യർ 5:20; എഫേസ്യർ 6:19, 20) അങ്ങനെയാകയാൽ അവർ ഈ ലോകത്തിലെ പോരാട്ടങ്ങളിൽ നിഷ്പക്ഷരായി നിലകൊള്ളുന്നു. ചില രാഷ്ട്രീയവ്യവസ്ഥിതികൾ മററുള്ളവയെക്കാൾ സാമ്പത്തികമായി കൂടുതൽ വിജയപ്രദമാണെന്ന് കാണപ്പെട്ടാലും, ചിലത് മററു ചിലതിനെക്കാൾ സ്വാതന്ത്ര്യം അനുവദിക്കുന്നുവെങ്കിലും, ക്രിസ്ത്യാനികൾ ഒരു വ്യവസ്ഥിതിയെ മറെറാന്നിനെക്കാൾ നല്ലതെന്ന നിലയിൽ പ്രോൽസാഹിപ്പിക്കുകയോ സ്ഥാനം കൊടുക്കുകയോ ചെയ്യുന്നില്ല. എല്ലാ വ്യവസ്ഥിതികളും അപൂർണ്ണമാണെന്ന് അവർക്കറിയാം. ദൈവരാജ്യം ഏറെറടുക്കുന്നതുവരെ ഇവ തുടർന്നു സ്ഥിതിചെയ്യണമെന്നുള്ളത് “ദൈവത്തിന്റെ ക്രമീകരണ”മാണ്. (ദാനിയേൽ 2:44) അതുകൊണ്ട്, ക്രിസ്ത്യാനികൾ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് മററുള്ളവരുടെ നിത്യക്ഷേമത്തെ പ്രോൽസാഹിപ്പിക്കവേ ശ്രേഷ്ഠാധികാരങ്ങൾക്ക് സമാധാനപൂർവം കീഴ്പ്പെട്ടിരിക്കുന്നു.—മത്തായി 24:14; 1 പത്രോസ് 3:11, 12.
-
-
ശ്രേഷ്ഠാധികാരങ്ങളുടെ പങ്ക്വീക്ഷാഗോപുരം—1991 | ജൂൺ 1
-
-
7. ആരെങ്കിലും നിയമം ലംഘിക്കുന്നുവെങ്കിൽ, ആർക്ക് അയാളെ ശിക്ഷിക്കാനുള്ള അധികാരമുണ്ട്, എന്തുകൊണ്ട്?
7 തങ്ങളുടെ നിയമങ്ങളുടെ ഉദ്ദേശ്യം സമാനമാണെന്ന് മിക്ക ഗവൺമെൻറുകളും പറയും: പൗരൻമാരുടെ ക്ഷേമവും സമുദായത്തിലെ സൽക്രമവും പ്രോൽസാഹിപ്പിക്കുകയെന്നതുതന്നെ. അതുകൊണ്ട്, കൊലപാതകവും മോഷണവും പോലെയുള്ള സാമൂഹ്യവിരുദ്ധപ്രവൃത്തികൾക്ക് അവർ ശിക്ഷകൽപ്പിക്കുന്നു, വേഗപരിധികളും പാർക്കിംഗ് നിയമങ്ങളും പോലെയുള്ള നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ നിയമങ്ങളെ മനഃപൂർവം ലംഘിക്കുന്ന ഏവനും അധികാരത്തിനെതിരായ നില സ്വീകരിക്കുന്നു, “ന്യായവിധി പ്രാപിക്കുകയും ചെയ്യും.” ആരിൽനിന്നുള്ള ന്യായവിധി? അവശ്യം ദൈവത്തിൽനിന്നുള്ള ന്യായവിധി ആയിരിക്കുകയില്ല. ന്യായവിധി എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്ക്പദത്തിന് യഹോവയിൽനിന്നുള്ള ന്യായവിധിക്കുപകരം സാമൂഹിക നടപടികളെ പരാമർശിക്കാൻ കഴിയും. (1 കൊരിന്ത്യർ 6:7 താരതമ്യപ്പെടുത്തുക.) ആരെങ്കിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെങ്കിൽ, അയാളെ ശിക്ഷിക്കാനുള്ള അധികാരം ശ്രേഷ്ഠാധികാരങ്ങൾക്കുണ്ട്.
-