-
സ്മാരകസമയത്ത്‘നാം ആരാണെന്ന് വിവേചിക്കൽ’വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
3 “കർത്താവായ യേശു താൻ ഏൽപ്പിച്ചുകൊടുക്കപ്പെടാനിരുന്ന രാത്രിയിൽ ഒരു അപ്പമെടുത്ത് നന്ദിപറഞ്ഞശേഷം അതു നുറുക്കി ഇങ്ങനെ പറഞ്ഞു: ‘ഇതിന്റെ അർത്ഥം നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമെന്നാണ്. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.’ പാനപാത്രത്തെ സംബന്ധിച്ചും അവൻ അങ്ങനെതന്നെ ചെയ്തു, സന്ധ്യാഭക്ഷണം കഴിഞ്ഞശേഷം ‘ഈ പാനപാത്രം എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു. നിങ്ങൾ ഇതു കൂടെക്കൂടെ കുടിക്കുമ്പോഴൊക്കെ, എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക’ എന്നു പറഞ്ഞു. നിങ്ങൾ കൂടെക്കൂടെ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവു വന്നെത്തുന്നതുവരെ അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.”—1 കൊരിന്ത്യർ 11:23-26a
-
-
സ്മാരകസമയത്ത്‘നാം ആരാണെന്ന് വിവേചിക്കൽ’വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
3 “കർത്താവായ യേശു താൻ ഏൽപ്പിച്ചുകൊടുക്കപ്പെടാനിരുന്ന രാത്രിയിൽ ഒരു അപ്പമെടുത്ത് നന്ദിപറഞ്ഞശേഷം അതു നുറുക്കി ഇങ്ങനെ പറഞ്ഞു: ‘ഇതിന്റെ അർത്ഥം നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമെന്നാണ്. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.’ പാനപാത്രത്തെ സംബന്ധിച്ചും അവൻ അങ്ങനെതന്നെ ചെയ്തു, സന്ധ്യാഭക്ഷണം കഴിഞ്ഞശേഷം ‘ഈ പാനപാത്രം എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു. നിങ്ങൾ ഇതു കൂടെക്കൂടെ കുടിക്കുമ്പോഴൊക്കെ, എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക’ എന്നു പറഞ്ഞു. നിങ്ങൾ കൂടെക്കൂടെ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവു വന്നെത്തുന്നതുവരെ അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.”—1 കൊരിന്ത്യർ 11:23-26a
-
-
സ്മാരകസമയത്ത്‘നാം ആരാണെന്ന് വിവേചിക്കൽ’വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
“ഇതിന്റെ അർത്ഥം എന്റെ ശരീരമെന്നാകുന്നു”
5, 6. (എ) യേശു ഒരു അപ്പമെടുത്ത് എന്തു ചെയ്തു? (ബി) അവൻ ഏതുതരം അപ്പമാണുപയോഗിച്ചത്?
5 സ്മാരകം സംബന്ധിച്ച് പൗലോസിന് കർത്താവിൽനിന്ന് കിട്ടിയതെന്തെന്ന് നാം വായിച്ചിരിക്കുന്നു. മൂന്നു സുവിശേഷ എഴുത്തുകാരുടെ വിവരണങ്ങളുമുണ്ട്. അവരിലൊരാൾ യേശു ഈ സ്മാരകം ഏർപ്പെടുത്തിയപ്പോൾ സന്നിഹിതനായിരുന്നു. (1 കൊരിന്ത്യർ 11:23; മത്തായി 26:26-29; മർക്കോസ് 14:22-25; ലൂക്കോസ് 22:19, 20) യേശു ആദ്യമായി അപ്പമെടുത്തു പ്രാർത്ഥിച്ചശേഷം അതു നുറുക്കി വിതരണംചെയ്തുവെന്ന് ഈ വിവരണങ്ങൾ പറയുന്നു. ആ അപ്പമെന്തായിരുന്നു? അതിനനുരൂപമായി ഇന്ന് എന്താണുപയോഗിക്കുന്നത്? അത് എന്തിനെ അർത്ഥമാക്കുന്നു അഥവാ പ്രതിനിധാനംചെയ്യുന്നു?
6 യഹൂദപെസഹാഭക്ഷണത്തിന് ഉപയോഗിക്കപ്പെട്ടവ ലഭ്യമായിരുന്നു. ഒന്ന് പുളിപ്പില്ലാത്ത അപ്പമായിരുന്നു, അതിനെ മോശെ “കഷ്ടതയുടെ അപ്പമായ, പുളിപ്പില്ലാത്ത അപ്പം” എന്നു വിളിച്ചു. (ആവർത്തനം 16:3; പുറപ്പാട് 12:8) ഈ അപ്പമുണ്ടാക്കിയത് പുളിപ്പോ ഉപ്പോ ചേരുവകളോ ചേർക്കാത്ത ഗോതമ്പുമാവുകൊണ്ടായിരുന്നു. പുളിപ്പില്ലാത്തതായിരുന്നതിനാൽ (എബ്രായ, മാററത്സാ) അത് പരന്നതും കടുപ്പമുള്ളതുമായിരുന്നു; തിന്നാവുന്ന വലിപ്പത്തിൽ അത് നുറുക്കണമായിരുന്നു.—മർക്കോസ് 6:41; 8:6; പ്രവൃത്തികൾ 27:35.
7. സ്മാരകസമയത്ത് അപ്പത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ എന്തുപയോഗിക്കുന്നു?
7 കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് യേശു പുളിപ്പില്ലാത്ത അപ്പമാണുപയോഗിച്ചത്. അതുകൊണ്ട് ഇന്ന് യഹോവയുടെ സാക്ഷികളും അങ്ങനെതന്നെ ചെയ്യുന്നു. മാൾട്ടോ ഉള്ളിയോ മുട്ടയോ പോലെയുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്തിട്ടില്ലെങ്കിൽ സാധാരണയുള്ള യഹൂദ മാററ്സോത്ത് മതിയാകും. (ഈ തരത്തിലുള്ള ഘടകങ്ങളടങ്ങിയ മാററ്സോത്ത് “കഷ്ടതയുടെ അപ്പം” എന്ന വർണ്ണനക്ക് അശേഷം യോജിക്കയില്ല.) അല്ലെങ്കിൽ സഭാമൂപ്പൻമാർക്ക് ആരെക്കൊണ്ടെങ്കിലും ഗോതമ്പുമാവ് വെള്ളം ചേർത്ത് കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിക്കാം. ഗോതമ്പുമാവു ലഭ്യമല്ലെങ്കിൽ ബാർലിയുടെയോ അരിയുടെയോ ചോളത്തിന്റെയോ മറേറതെങ്കിലും ധാന്യത്തിന്റെയോ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കാവുന്നതാണ്. കുഴച്ച മാവ് പരത്തി അല്പം എണ്ണ പുരട്ടിയ അപ്പക്കല്ലിൽ ചുട്ടെടുക്കുന്നു.
8. പുളിപ്പില്ലാത്ത അപ്പം ഉചിതമായ ഒരു പ്രതീകമായിരിക്കുന്നതെന്തുകൊണ്ട്, അതിന്റെ പങ്കുപററൽ എന്തിനെ അർത്ഥമാക്കുന്നു? (എബ്രായർ 10:5-7; 1 പത്രോസ് 4:1)
8 അങ്ങനെയുള്ള അപ്പത്തിൽ പുളിപ്പില്ലാത്തതുകൊണ്ട് അത് ഉചിതമാണ്, ദുഷിപ്പിനെയോ പാപത്തെയോ പ്രതിനിധാനംചെയ്യാനാണ് ബൈബിൾ പുളിപ്പിനെ ഉപയോഗിക്കുന്നത്. ഒരു സഭയിലെ ഒരു ദുർമ്മാർഗ്ഗിയായ മനുഷ്യനെസംബന്ധിച്ച് പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: ‘അല്പം പുളിമാവ് മുഴു പിണ്ഡത്തെയും പുളിപ്പിക്കുന്നു. നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കേണ്ടതിന് പഴയ പുളിമാവ് നീക്കിക്കളയുക. നമ്മുടെ പെസഹായായ ക്രിസ്തു ബലിചെയ്യപ്പെട്ടിരിക്കുന്നു. നമുക്കു തിൻമയും ദുഷ്ടതയുമാകുന്ന പുളിപ്പുകൊണ്ടല്ല, പിന്നെയോ ആത്മാർത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ടുതന്നെ ഉത്സവമാചരിക്കാം.’ (1 കൊരിന്ത്യർ 5:6-8; മത്തായി 13:33; 16:6, 12 താരതമ്യപ്പെടുത്തുക.) പുളിപ്പില്ലാത്ത അപ്പം യേശുവിന്റെ മനുഷ്യശരീരത്തിന്റെ ഒരു ഉചിതമായ പ്രതീകമാണ്, എന്തുകൊണ്ടെന്നാൽ അവൻ “വിശ്വസ്തനും നിർദ്ദോഷിയും നിർമ്മലനും പാപികളിൽനിന്നു വേർപെട്ടവനു”മായിരുന്നു. (എബ്രായർ 7:26) “ഈ [അപ്പം] എടുത്ത് ഭക്ഷിക്കുക, ഇത് എന്റെ ശരീരത്തെ അർത്ഥമാക്കുന്നു” എന്ന് യേശു പറഞ്ഞപ്പോൾ അവൻ പൂർണ്ണതയുള്ള അവന്റെ മാനുഷശരീരത്തിൽ അവിടെ ഉണ്ടായിരുന്നു. (മത്തായി 26:26, ബൈബിളിന്റെ ഒരു പുതിയ വിവർത്തനം ജയിംസ് മോഫററിന്റേത്) അപ്പം ഭക്ഷിക്കുന്നതിന്റെ അർത്ഥം ഒരു വ്യക്തി തനിക്കുവേണ്ടിയുള്ള യേശുവിന്റെ ബലിയുടെ പ്രയോജനത്തിൽ വിശ്വസിക്കുന്നുവെന്നും അതു സ്വീകരിക്കുന്നുവെന്നുമാണ്. എന്നാൽ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു.
-
-
സ്മാരകസമയത്ത്‘നാം ആരാണെന്ന് വിവേചിക്കൽ’വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
a “കർത്താവായ യേശു ഏൽപ്പിക്കപ്പെട്ട രാത്രിയിൽ അവൻ അപ്പം എടുത്തു; നന്ദികൊടുത്തുകൊണ്ട് അവൻ അതു നുറുക്കിയിട്ട് ‘ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാകുന്നു; എന്റെ സ്മാരകമായി ഇതു ചെയ്യുക’ എന്നു പറഞ്ഞു. സമാനമായി, അത്താഴം കഴിഞ്ഞപ്പോൾ അവൻ പാനപാത്രം എടുത്തു ‘ഇത് എന്റെ രക്തത്താൽ മുദ്രയിടപ്പെടുന്ന പുതിയ ഉടമ്പടിയാകുന്നു; നിങ്ങൾ ഇതു കുടിക്കുന്ന ഓരോ സമയത്തും എന്റെ സ്മാരകമായി അതുചെയ്യുക’ എന്നു പറഞ്ഞു.”—പൗലോസിന്റെ ലേഖനങ്ങളുടെ ഒരു വികസിതപരാവർത്തനം , എഫ്. എഫ്. ബ്രൂസിന്റേത്.
-