വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!
    വീക്ഷാഗോപുരം—1996 | ഫെബ്രുവരി 15
    • മററുള്ളവരുടെ ക്ലേശങ്ങൾക്കു പുറമേ, സ്വന്തം ക്ലേശവും യേശുവിന്‌ അനുഭവപ്പെട്ടു. (എബ്രായർ 5:7, 8) എന്നാൽ പൂർണതയുള്ള ആത്മീയ കാഴ്‌ചയാൽ തന്റെ നിർമലതാഗതി നിമിത്തം അമർത്ത്യജീവനിലേക്ക്‌ ഉയർത്തപ്പെടുന്നതിന്റെ പ്രതിഫലം കാണാൻ അവൻ അവയ്‌ക്കതീതമായി നോക്കി. പിന്നീട്‌, മിശിഹൈകരാജാവെന്ന നിലയിൽ പീഡിത മനുഷ്യവർഗത്തെ അതിന്റെ അധമനിലയിൽനിന്നു യഹോവ ആദിയിൽ ഉദ്ദേശിച്ചിരുന്ന പൂർണതയിലേക്ക്‌ ഉയർത്തുന്ന പദവി തനിക്കു ലഭിക്കും. ഈ അദൃശ്യ ഭാവിപ്രതീക്ഷകളിൽ തന്റെ ദൃഷ്ടി കേന്ദ്രീകരിച്ചത്‌, താൻ ദൈനംദിനം കണ്ട ക്ലേശങ്ങൾ ഗണ്യമാക്കാതെ ദൈവികസേവനത്തിൽ സന്തോഷം നിലനിർത്താൻ അവനെ സഹായിച്ചു. പൗലോസ്‌ പിൽക്കാലത്ത്‌ ഇങ്ങനെ എഴുതി: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.”—എബ്രായർ 12:2.

  • നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!
    വീക്ഷാഗോപുരം—1996 | ഫെബ്രുവരി 15
    • സഹിച്ചുനിൽക്കാൻ യേശുവിനെ പ്രാപ്‌തനാക്കിയ സംഗതി സംബന്ധിച്ചു സംസാരിക്കവേ, പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലോസ്‌ നമുക്കായി വെച്ചിരിക്കുന്ന ഗതി ചൂണ്ടിക്കാട്ടുകയും ചെയ്‌തു: “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക (“ഏകാഗ്രമായി നോക്കുക,” NW).” (എബ്രായർ 12:1, 2) അതെ, വിജയപ്രദമായും സന്തോഷത്തോടെയും ക്രിസ്‌തീയ ഓട്ടം ഓടുന്നതിനു നാം നമ്മുടെ തൊട്ടുമുമ്പിലുള്ള കാര്യങ്ങൾക്കതീതമായി നോക്കണം. എന്നാൽ നാം യേശുവിനെ ‘ഏകാഗ്രമായി നോക്കുന്നത്‌’ എങ്ങനെയാണ്‌, അതു നമുക്ക്‌ എന്തു ഗുണം ചെയ്യും?

      ഒരു ദൃഷ്ടാന്തമെന്ന നിലയിൽ, 1914-ൽ യേശു ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ടു, അവൻ സ്വർഗത്തിൽനിന്നു ഭരിക്കുന്നു. തീർച്ചയായും ഇതെല്ലാം നമ്മുടെ ഭൗതിക കണ്ണുകൾക്ക്‌ അദൃശ്യമാണ്‌. എന്നിരുന്നാലും നാം യേശുവിനെ ‘എകാഗ്രമായി നോക്കുന്നു’വെങ്കിൽ, അവൻ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനവും സാത്താന്റെയും അവന്റെ ഭൂതസൈന്യങ്ങളുടെയും നിഷ്‌ക്രിയത്വത്തിന്റെ ബന്ധനങ്ങളിലേക്കുള്ള നിഷ്‌കാസനവും കൈവരുത്താൻ തയ്യാറായി നിലകൊള്ളുകയാണെന്നു കാണാൻ നമ്മുടെ ആത്മീയ കാഴ്‌ചശക്തി നമ്മെ സഹായിക്കും. കൂറേക്കൂടെ ദൂരേക്കു നോക്കുമ്പോൾ, നമ്മുടെ ആത്മീയ കാഴ്‌ച അത്ഭുതകരമായ പുതിയ ലോകം വെളിപ്പെടുത്തും, അതിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 19:11-16; 20:1-3; 21:5.

      അതുകൊണ്ട്‌, നാം ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന താത്‌കാലിക ക്ലേശങ്ങളാൽ ഭാരപ്പെടുന്നതിനു പകരം നമുക്കു നമ്മുടെ നോട്ടം നിത്യമായ കാര്യങ്ങളിൽ എന്തുകൊണ്ടു കേന്ദ്രീകരിച്ചുകൂടാ? ആരോഗ്യവും സന്തുഷ്ടിയും കരുതലുമുള്ള ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു പറുദീസ വിശ്വാസനേത്രങ്ങളാൽ കാണാൻ ഈ മലിനീകൃത ഭൂമിയിലെ രോഗത്തിനും അത്യാഗ്രഹത്തിനുമതീതമായി നോക്കാൻ പാടില്ലേ? നമ്മുടെ ശാരീരികവും ആത്മീയവുമായ കളങ്കങ്ങൾക്കതീതമായി നോക്കി എന്തുകൊണ്ടു ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ പുണ്യത്താൽ എന്നേക്കുമായി നാം അവയിൽനിന്നു വിമുക്തരാകുന്നതു കാണാൻ പാടില്ല? എന്തുകൊണ്ടു യുദ്ധവും കുററകൃത്യവും അക്രമവും അവശേഷിപ്പിച്ച സംഹാരത്തിനതീതമായി നോക്കി പുതുതായി പുനരുത്ഥാനം പ്രാപിച്ചവർ യഹോവയുടെ സമാധാനത്തിലും നീതിയിലും പ്രബോധനം സ്വീകരിക്കുന്നതു കണ്ടുകൂടാ?

      അതിനു പുറമേ, യേശുവിനെ ‘ഏകാഗ്രമായി നോക്കുന്നതിൽ’ അദൃശ്യമെങ്കിലും രാജ്യം ഭൂമിയിലെ ദൈവജനത്തിന്റെ ഇടയിൽ ഇപ്പോൾത്തന്നെ സാധിച്ചിരിക്കുന്നതിൻമേൽ—ഐക്യം, സമാധാനം, സ്‌നേഹം, സഹോദരപ്രീതി, ആത്മീയക്ഷേമം എന്നിവയിൽത്തന്നെ—നമ്മുടെ ആത്മീയ കാഴ്‌ചശക്തി കേന്ദ്രീകരിക്കുന്നത്‌ ഉൾപ്പെടും. ദിവ്യബോധനത്താൽ ഏകീകൃതർ (ഇംഗ്ലീഷ്‌) എന്ന വീഡിയോ കണ്ടശേഷം ജർമനിയിലെ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ എഴുതി: “ലോകത്തിലുടനീളമുള്ള വളരെയേറെ ക്രിസ്‌തീയ സഹോദരീസഹോദരൻമാർ ഈ നിമിഷത്തിൽത്തന്നെ വിശ്വസ്‌തമായി യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നുവെന്നും പൊതുജനങ്ങളുടെ എതിർപ്പു ഗണ്യമാക്കാതെ അങ്ങനെ ചെയ്യുന്നുവെന്നും മനസ്സിൽ പിടിക്കാൻ ഈ വീഡിയോ എന്നെ വളരെയധികം സഹായിക്കും. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഒരു ലോകത്തിൽ നമ്മുടെ സഹോദരനിർവിശേഷമായ ഐക്യം എത്ര വിലപ്പെട്ടതാണ്‌!”

      നിങ്ങളും നിങ്ങളുടെ പക്ഷത്തു നിലകൊള്ളുന്ന യഹോവയെയും യേശുവിനെയും വിശ്വസ്‌തദൂതൻമാരെയും ലക്ഷക്കണക്കിനു സഹക്രിസ്‌ത്യാനികളെയും ‘കാണുന്നു’ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളെ നിരുത്സാഹത്തിൽ നിശ്ചലരാക്കാനും ക്രിസ്‌തീയ സേവനത്തിൽ “നിഷ്‌ഫല”രായിത്തീരാനിടയാക്കാനും കഴിയുന്ന ‘ഈ ലോകത്തിന്റെ ചിന്തയാൽ’ നിങ്ങൾ അമിതമായി വ്യാകുലപ്പെടുകയില്ല. (മത്തായി 13:22) ആകയാൽ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിൻമേലും അതിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും അനുഗ്രഹങ്ങളിൻമേലും നിങ്ങളുടെ ആത്മീയ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ടു യേശുവിനെ ‘ഏകാഗ്രമായി നോക്കുക.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക