-
യോദ്ധാവാം രാജാവ് അർമഗെദോനിൽ വിജയം വരിക്കുന്നുവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
22. അന്തിമയുദ്ധത്തിന്റെ ഗതി യോഹന്നാൻ സംക്ഷേപിക്കുന്നതെങ്ങനെ?
22 അന്തിമ യുദ്ധത്തിന്റെ ഗതി യോഹന്നാൻ ഇപ്രകാരം സംക്ഷേപിക്കുന്നു: “കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂരാജാക്കൻമാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കളളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തളളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.”—വെളിപ്പാടു 19:19-21.
-
-
യോദ്ധാവാം രാജാവ് അർമഗെദോനിൽ വിജയം വരിക്കുന്നുവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
24. (എ) കാട്ടുമൃഗത്തിന്റെമേലും കളളപ്രവാചകന്റെമേലും ഏതു ന്യായവിധി നടപ്പാക്കപ്പെടുന്നു, അവർ അപ്പോഴും “ജീവനോടെ” ആയിരിക്കുന്നത് ഏതർഥത്തിൽ? (ബി) “തീപ്പൊയ്ക” ആലങ്കാരികമായിരിക്കേണ്ടത് എന്തുകൊണ്ട്?
24 സാത്താന്റെ രാഷ്ട്രീയ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്ന, സമുദ്രത്തിൽനിന്നു കയറിവരുന്ന ഏഴുതലയും പത്തുകൊമ്പുമുളള കാട്ടുമൃഗം വിസ്മൃതിയിലേക്കു തളളപ്പെടുന്നു, ഏഴാം ലോകശക്തിയായ കളളപ്രവാചകനും അതിനോടൊപ്പം പോകുന്നു. (വെളിപ്പാടു 13:1, 11-13; 16:13) അപ്പോഴും “ജീവനോടെ”, അഥവാ ഭൂമിയിൽ ദൈവജനത്തോടുളള സംഘടിതമായ എതിർപ്പിൽ അപ്പോഴും പ്രവർത്തനത്തിലിരിക്കെ അവർ “തീപ്പൊയ്ക”യിലേക്ക് എറിയപ്പെടുന്നു. ഇത് ഒരു അക്ഷരാർഥ തീപ്പൊയ്കയാണോ? അല്ല, കാട്ടുമൃഗവും കളളപ്രവാചകനും അക്ഷരാർഥ മൃഗങ്ങൾ അല്ലാത്തതുപോലെ തന്നെ. മറിച്ച് അതു പൂർണമായ, അന്തിമനാശത്തിന്റെ ഒരു പ്രതീകമാണ്, തിരിച്ചുവരവില്ലാത്ത ഒരു സ്ഥലം. പിന്നീടു മരണവും ഹേഡീസും പിശാചുതന്നെയും തളളിയിടപ്പെടുന്നത് ഇവിടേക്കാണ്. (വെളിപ്പാടു 20:10, 14) അതു തീർച്ചയായും ദുഷ്ടൻമാർക്കു നിത്യദണ്ഡനത്തിനുളള ഒരു തീനരകമല്ല, എന്തുകൊണ്ടെന്നാൽ അത്തരം ഒരു സ്ഥലത്തേക്കുറിച്ചുളള ആശയം തന്നെ യഹോവക്കു നിന്ദ്യമാണ്.—യിരെമ്യാവു 19:5; 32:35; 1 യോഹന്നാൻ 4:8, 16.
-