-
ദൈവരാജ്യം ജനിച്ചിരിക്കുന്നു!വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
17, 18. (എ) സ്വർഗത്തിൽനിന്നുളള സാത്താന്റെ വീഴ്ചയെ സംബന്ധിച്ച് ഏതു സ്വർഗീയപ്രതികരണം യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു? (ബി) യോഹന്നാൻ കേൾക്കുന്ന വലിയ ശബ്ദത്തിന്റെ ഉറവ് എന്തായിരിക്കാനിടയുണ്ട്?
17 സാത്താന്റെ സംഭ്രമിപ്പിക്കുന്ന ഈ വീഴ്ചയോടു സന്തോഷകരമായ ഒരു സ്വർഗീയ പ്രതികരണം യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരൻമാരെ രാപ്പകൽ ദൈവസന്നിധിയിൽ കുററം ചുമത്തുന്ന അപവാദിയെ തളളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരേ, ആനന്ദിപ്പിൻ”.—വെളിപ്പാടു 12:10-12എ.
-
-
ദൈവരാജ്യം ജനിച്ചിരിക്കുന്നു!വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
20. വിശ്വസ്തക്രിസ്ത്യാനികൾ സാത്താനെ ജയിച്ചിരിക്കുന്നതെങ്ങനെ?
20 “കുഞ്ഞാടിന്റെ രക്തം ഹേതുവായി” നീതിമാൻമാരായി എണ്ണപ്പെടുന്ന അഭിഷിക്തർ പീഡനങ്ങൾ ഗണ്യമാക്കാതെ ദൈവത്തിനും യേശുക്രിസ്തുവിനും സാക്ഷ്യം വഹിക്കുന്നതിൽ തുടരുന്നു. ഇപ്പോൾ നൂറിലധികം വർഷമായി യോഹന്നാൻവർഗം, 1914-ലെ ജാതികളുടെ കാലത്തിന്റെ അവസാനത്തിൽ ഉൾപ്പെട്ടിരുന്ന വലിയ വിവാദവിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. (ലൂക്കോസ് 21:24, കിങ് ജയിംസ് വേർഷൻ) അവരോടുചേർന്ന് ഇപ്പോൾ മഹാപുരുഷാരവും വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ യഥാർഥ ജീവിതാനുഭവങ്ങൾ ഈ 20-ാം നൂററാണ്ടിൽ ആവർത്തിച്ചാവർത്തിച്ചു പ്രകടമാക്കിയിരിക്കുന്നപ്രകാരം ഇവരിൽ ആരും “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെ”ടുന്നവരല്ല. വാക്കിലും ഉചിതമായ ക്രിസ്തീയനടത്തയിലും അവർ സാത്താനെ ജയിച്ചിരിക്കുന്നു, അവൻ ഒരു നുണയനാണെന്നു യുക്തമായി തെളിയിച്ചുകൊണ്ടുതന്നെ. (മത്തായി 10:28; സദൃശവാക്യങ്ങൾ 27:11; വെളിപ്പാടു 7:9) സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ എത്ര സന്തോഷമുളളവർ ആയിരിക്കണം, അവരുടെ സഹോദരൻമാരെ കുററപ്പെടുത്താൻ സാത്താൻ അവിടെ ഇല്ലാത്തതുകൊണ്ടുതന്നെ! ഇത് എല്ലാ ദൂതസൈന്യങ്ങൾക്കും, “സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരേ, ആനന്ദിപ്പിൻ” എന്ന ക്ഷണത്തോടു സന്തോഷകരമായി പ്രതികരിക്കാനുളള സമയമാണ്.
-